2024 May 03
24 Shawwal, 1445 AH
ശിർക്ക്: മഹാപാപമാവുന്നത്

ശിർക്ക്: മഹാപാപമാവുന്നത്

  • ഡോ. മിഷാൽ സലിം

ശിർക്ക് അഥവാ ബഹുദൈവ വിശ്വാസം എന്തുകൊണ്ടാണ് ഏറ്റവും വലിയ പാപമായി ഇസ് ലാം പരിഗണിക്കുന്നത്?
""ഒരാൾ തന്റെ മാതാവിനെ വ്യഭിചരിക്കുന്നതിനേക്കാൾ മ്ലേഛവും ഒരു നിരപരാധിയെ വധിക്കുന്നതിനേക്കാൾ വലിയ പാപവുമായി ശിർക്കിനെ ഇസ് ലാം കാണുന്നു. ഇതിന് എന്ത് നീതീകരണമാണ് മുസ് ലിങ്ങൾക്ക് മുന്നോട്ട് വെക്കാനുള്ളത്? ഏത് പാപകർമങ്ങളെക്കാളും വലിയ പാപമായി ശിർക്കിനെ എങ്ങനെയാണ് ഇസ് ലാമിന് കാണാൻ സാധിക്കുന്നത് ?! ശിർക്ക് ചെയ്തില്ലെങ്കിൽ വേറെ എന്തു പാപങ്ങളും ചെയ്യാം എന്നും ഇസ് ലാം പറയുന്നു. ഇതൊക്കെ ആശയപരമായ സങ്കുചിതത്വവും അന്യായവുമല്ലേ?''
ഇസ് ലാമിനെ വിമർശിക്കാനായി നാസ്തികർ ഇൗയടുത്ത കാലത്തായി വലിയ തോതിൽ പ്രചരിപ്പിക്കുന്ന "മഹാ' ചോദ്യങ്ങളിൽ ഒന്നാണിത്! ഇസ് ലാമിന്റെ ഉള്ളടക്കത്തിന്റെ അന്തഃസത്ത ഒട്ടും ശ്രദ്ധിക്കാത്ത ഉപരിപ്ലവ വായനയാണ് നാസ്തികർ നടത്തുന്നത് എന്നതിന്റെ തെളിവാണ് ഇൗ ചോദ്യം. അഥവാ ഇസ് ലാമിക പ്രമാണങ്ങളെ അവഗാഹത്തോടെയും അവധാനതയോടെയും വായിക്കാനുള്ള മനോവിശാലത ഒരു നാസ്തികനും ഇന്നും കൈവരിച്ചിട്ടില്ല എന്നതാണ് മേൽ ചോദ്യം തെളിയിക്കുന്നത്. ഒരു വസ്തുതയെ സംബന്ധിച്ച് കുറച്ചെങ്കിലും ആഴത്തിൽ ചിന്തിക്കാനുള്ള ബുദ്ധി ഇവർക്കുണ്ടോയെന്ന് നാം അതിശയിച്ചുപോവുകയാണ്. തലക്കകമാകെ ഇസ് ലാമിനോടും മുസ് ലിങ്ങളോടുമുള്ള വെറുപ്പ് സംഭരിച്ചു വച്ചിരിക്കുകയാണിവർ. നല്ല ആശയങ്ങൾക്കോ ആഴമേറിയ ചിന്തകൾക്കോആ തലയിൽ ഒട്ടും പ്രവേശനമില്ല.
നാസ്തിക ആരോപണത്തിൽ ശ്രദ്ധേയമായ രണ്ടു കൃത്രിമങ്ങൾ ഇവയാണ്.
ഒന്ന്: ധാർമിക രോഷത്തെയും വൈകാരികാനുഭവത്തെയും മാത്രം അടിസ്ഥാനപ്പെടുത്തി തിന്മകളുടെ "ഗൗരവക്രമം' തീരുമാനിക്കുന്നത് തിന്മകളുടെ ഗൗരവം അളക്കാനുള്ള വസ്തുനിഷ്ഠമായ മാനദണ്ഡമാണ് എന്ന തെറ്റുധരിപ്പിക്കൽ.
രണ്ട്: ""ശിർക്ക് ചെയ്തില്ലെങ്കിൽ വേറെ എന്തു പാപവും ചെയ്യാം എന്ന് ഇസ് ലാം പറയുന്നു എന്ന പച്ചയായ നുണ.
1) ധാർമിക രോഷവും (ങീൃമഹ ീൗേൃമഴല), വസ്തുതാപരമായ ധാർമിക വ്യാപ്തിയും (അരൗേമഹ ങീൃമഹ ാമഴിശൗേറല) തമ്മിലുള്ള വേർതിരിവ് കൃത്യമായി നാം മനസ്സിലാക്കണം. ഒരു ധാർമിക കുറ്റകൃത്യത്തോടുള്ള ഒരു വ്യക്തിയുടെ വൈകാരിക പ്രതികരണമാണ് ങീൃമഹ ീൗേൃമഴല. അത് സാന്ദർഭിക ഘടകങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടതാണ്. കുറ്റകൃത്യത്തിന്റെ വ്യാപ്തിയുടെ വസ്തുനിഷ്ഠമായ വിലയിരുത്തലുമായി അതിന് ബന്ധമുണ്ടാവണമെന്നില്ല. 
ചില അധാർമികതകളോടുള്ള നമ്മുടെ വികാരങ്ങളും വൈകാരിക പ്രതികരണങ്ങളും മറ്റു ചില അധാർമികതകളോട് ഉളവാകുന്ന വികാരങ്ങളും വൈകാരിക പ്രതികരണങ്ങളുമായി താരതമ്യപ്പെടുത്തമ്പോൾ, അവയുടെ യഥാർത്ഥ വ്യാപ്തി തിരിച്ചറിയപ്പെടുകയോ അനുഭവപ്പെടുകയോ ചെയ്യണമെന്നില്ല. ഉദാഹരണത്തിന്, അഞ്ച് പേരെ കൊലപ്പെടുത്തിയ ഒരു സീരിയൽ കില്ലർ നമ്മിൽ ഉളവാക്കുന്ന ശക്തമായ വൈകാരിക പ്രതികരണം, ഡ്രോൺ ആക്രമണങ്ങൾക്ക് സമ്മതം നൽകുക വഴി ആയിരക്കണക്കിന് ആളുകളെ നരഹത്യക്ക് വിധേയമാക്കിയ ഒരു രാഷ്ട്രീയക്കാരനോട് അനുഭവപ്പെടണമെന്നില്ല. സീരിയൽ കില്ലർ വധിച്ചത് അഞ്ച് പേരെയാണെങ്കിൽ, രാഷ്ട്രീയക്കാരൻ വധിച്ചത് 5,000 പേരെയാണ്. രാഷ്ട്രീയക്കാരന്റെ കുറ്റകൃത്യത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നതിൽ തർക്കമില്ല. എന്നാൽ അത് താരതമ്യേന കുറഞ്ഞ വൈകാരികതയാണ് നമ്മിൽ ഉളവാക്കുന്നത്.
ഒരു സീരിയൽ കില്ലറുടെ കുറ്റകൃത്യത്തോടുള്ള അവബോധജന്യമായ വൈകാരിക പ്രതികരണമാണ് രാഷ്ട്രീയ കുറ്റകൃത്യത്തേക്കാൾ മുന്തി നിൽക്കുക. കാരണം അത് സമൂഹത്തിന്റെ സുരക്ഷിതത്വ ബോധത്തെ വെല്ലുവിളിക്കുന്നു. സീരിയൽ കില്ലറുടെ ഇരകളായ സ്വന്തം നാട്ടുകാരേക്കാൾ, ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട, ഒരു വിദേശ സമൂഹത്തിലെ പേരില്ലാത്ത ഇരകളെ മുന്തിക്കാൻ വൈകാരികമായി ബുദ്ധിമുട്ടാണ്. 
അതിനാൽ, വ്യക്തിപരമായ വികാരങ്ങൾ പലപ്പോഴും വൈകാരിക പ്രതികരണത്തിന്റെ തീവ്രത നിർണയിക്കുന്നു. ഒരു പ്രവൃത്തി എത്രമാത്രം തിന്മയുള്ളതാണെന്ന് നിഷ്പക്ഷമായി വിലയിരുത്തുന്നതിനു പകരം അത്തരം വികാരങ്ങൾ അടിസ്ഥാനപരമായി സ്വയം പ്രാബല്യം കൈവരിക്കുന്നു.
വ്യക്തിപരമായി നമുക്ക് കൂടുതൽ ദ്രോഹം ചെയ്യാൻ സാധ്യതയുള്ളത് എന്ന അടിസ്ഥാനത്തിൽ ധാർമികമായ നന്മ-തിന്മകളുടെ യാഥാർത്ഥ്യത്തെ വിലയിരുത്തുന്നതിൽ അർത്ഥമില്ല എന്നർത്ഥം. എങ്കിലും, നമ്മുടെ ധാർമിക രോഷം വ്യക്തിപരമായ വൈകാരികതയും അനുഭവങ്ങളുമായും ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. 
'ധാർമിക രോഷം' എന്ന വൈകാരിക തലത്തെക്കുറിച്ചുള്ള സമീപകാല സൈക്കോമെട്രിക് പഠനങ്ങൾ, വ്യക്തിപരമായ കോപവും ധാർമിക കോപവും തമ്മിൽ വേർതിരിച്ചറിയൽ വളരെ ശ്രമകരമാണെന്ന് വാദിക്കുന്നു. (ഋൃശി ങ. ഛ'ങമൃമ, 'ണശഹഹ ങീൃമഹ ഛൗേൃമഴല ടമേിറ ഡു?')
ഒരു കുറ്റകൃത്യത്തോടുള്ള പ്രതികരണത്തിൽ നാം അനുഭവിക്കുന്ന വികാരങ്ങൾ ആ കുറ്റകൃത്യത്തിന്റെ വസ്തുനിഷ്ഠമായ അളവിന്റെ വിശ്വസനീയമായ സൂചകങ്ങളല്ല എന്ന ആശയത്തിന് ഇത് പിന്തുണ നൽകുന്നു. പുറമെ, ഒരു വ്യക്തിയുടെ ലോകവീക്ഷണം ധാർമിക കുറ്റകൃത്യങ്ങളോടുള്ള അവരുടെ പ്രതികരണത്തെ പ്രധാനമായും നിർണയിക്കും. വ്യക്തിപരമായ മൂല്യങ്ങളെ (ജലൃീിമെഹ ്മഹൗല)െ വെല്ലുവിളിക്കുന്ന കുറ്റകൃത്യങ്ങൾ നമ്മിൽ ശക്തമായ വൈകാരിക പ്രതികരണങ്ങൾ ഉണ്ടാക്കും.
ഒരാളുടെ വ്യക്തിപരമായ മൂല്യങ്ങൾ അയാളിൽ അതിനെതിരെ ശക്തമായ ധാർമിക രോഷം ഉണർത്തുന്നു. അധാർമികതകളോടുള്ള വൈകാരിക പ്രതികരണങ്ങൾ മറ്റുള്ളവർക്കെതിരെ ചെയ്യുന്ന ദ്രോഹത്തെ അടിസ്ഥാനമാക്കി മാത്രമല്ല, ഒരു വ്യക്തി അവരുടെ മൂല്യങ്ങളിൽ എത്രത്തോളം ശക്തമായി വിശ്വസിക്കുന്നു എന്നതിനെ കൂടി അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. അതിനാൽ, ശിർക്കിനെതിരെ ധാർമിക രോഷം ഇല്ലാത്ത ഒരാൾ തൗഹീദിന്റെ മൂല്യവുമായി സ്വന്തം ബന്ധമില്ലായ്മയെയാണ്വെളിവാക്കുന്നത്. ഒരു വ്യക്തിക്ക് അല്ലാഹുവിനോടുള്ള സ്നേഹം എത്രത്തോളം ശക്തമാണോ, അത്രകണ്ട് ബഹുദൈവത്വത്തിൽ അയാൾക്ക് ധാർമിക രോഷം അനുഭവപ്പെടും. 
ആരോപണത്തിനിടയിൽ നാസ്തികന്റെ വകയായി തിരുകിക്കയറ്റിയ ഒരു നുണയിലേക്ക് ശ്രദ്ധ തിരിക്കാം. ഇൗ നാസ്തിക നുണ, അവരുടെ ചോദ്യത്തിൽ നിന്ന് പ്രത്യേകം വേർപ്പെടുത്തേണ്ടതുണ്ട്.
""ശിർക്ക് ചെയ്തില്ലെങ്കിൽ വേറെ എന്തു പാപങ്ങളും ചെയ്യാം എന്നും ഇസ് ലാം പറയുന്നു...'' എന്നതാണ് ആ നുണ. ക്വുർആനും ഹദീഥുകളും മുഴുനീളെ പാപങ്ങളുടെ ഗൗരവവും അവയ്ക്ക് ഒാരോന്നിനുമുള്ള പ്രത്യേക ശിക്ഷകളും പ്രസ്താവിച്ചിരിക്കെ ശിർക്കല്ലാത്ത എന്തും ചെയ്യാൻ ഇസ് ലാം അനുവദിക്കുന്നു എന്നെല്ലാം യാതൊരു പരിസര ബോധവുമില്ലാതെ കളവ് പറയുന്നത് നാസ്തിക ധാർമികതയാണോ?

ശിർക്ക്; ധാർമികതയുടെ അപഹരണം
ഇനി ആരോപണത്തിലെ കളവല്ലാത്ത ഭാഗത്തിനുള്ള മറുപടിയിലേക്ക് വരാം. സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതും നിരപരാധിയെ വധിക്കുന്നുതും മതവും ദൈവവുമാണ്നിഷിദ്ധമാക്കിയത്. നാസ്തികർക്ക് അതൊക്കെ അനുവദനീയമാണ്; വസ്തുനിഷ്ഠമായ തിന്മയല്ല. അഥവാ ധാർമികമായ ഏതൊക്കെ മൂല്യങ്ങൾ മനുഷ്യരിലുണ്ടോ അതിന്റെയെല്ലാം സ്രോതസ്സും ചോദനയും ദൈവമാണ്. അപ്പോൾ ദൈവം അല്ലാത്ത മറ്റൊരു വ്യക്തിക്കോ ശക്തിക്കോ ദൈവത്തിനു മാത്രം അവകാശപ്പെട്ട എന്തെങ്കിലും ഒരു വിശേഷണം വകവെച്ചു കൊടുക്കുന്നതിനെ/പങ്കുചേർക്കുന്നതിനെ ഇസ് ലാം ഏറ്റവും വലിയ പാപമായി കണ്ടു എന്നതിനുള്ള ന്യായവും ചോദ്യത്തിൽ തന്നെ അടങ്ങിയിട്ടുണ്ട്.
ശിർക്ക് ഏറ്റവും വലിയ പാപമെന്ന് മതം പറയാനുള്ള കാരണങ്ങളും ബൗദ്ധികമായ അതിന്റെ നീതീകരണങ്ങളും ഒരുപാടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ധാർമികതയുടെ സ്രോതസ്സും ചോദനയും ദൈവമല്ലാത്ത മറ്റുള്ളവർക്ക് ശിർക്കിലൂടെ മനുഷ്യൻ പങ്കുവെച്ചു കൊടുക്കുന്നു എന്നതാണ്. മാതാവിനെ വ്യഭിചരിക്കുന്നതും നിരപരാധിയെ വധിക്കുന്നതും തെറ്റാണെന്ന്ദൈവം പറയുമ്പോൾ മനുഷ്യൻ സങ്കൽപ്പിച്ചുണ്ടാക്കിയ മറ്റൊരു "ദൈവം' അവയൊന്നും തെറ്റല്ലെന്ന് വാദിക്കുന്നു എന്ന് കരുതുക. ഇവിടെ മനുഷ്യന്റെ ധാർമിക സങ്കൽപത്തിന്റെ അടിത്തറ തന്നെ തകർന്നടിയുന്നു. ദൈവം നിശ്ചയിച്ച ഒരു തിന്മ തിന്മയല്ലാതെയായി മാറുന്നു, ഒരു നന്മ നന്മയല്ലാതെയായും മാറുന്നു. കാരണം നന്മതിന്മകൾ നിശ്ചയിക്കാനുള്ള ദൈവത്തിന്റെ മാത്രം അവകാശത്തിൽ മനുഷ്യൻ പങ്കുചേർത്തിക്കഴിഞ്ഞു. ദൈവത്തിന്റെ മാത്രമായ ഒരു വിശേഷണത്തിൽ പങ്കു ചേർത്താൽ തന്നെ ഇത് സംഭവിക്കും. ഉദാഹരണത്തിന് എല്ലാം കാണുന്നവൻ എന്ന ദൈവത്തിന്റെ മാത്രം വിശേഷണം മറ്റൊരു സൃഷ്ടിക്കോ ശക്തിക്കോ ഉണ്ടെന്ന് ഒരാൾ വിശ്വസിച്ചു എന്ന് കരുതുക. ഭാവി, ഭൂതം, വർത്തമാനം എന്നീ വൃത്യാസങ്ങളില്ലാതെ എല്ലാം കാണാൻ ദൈവേതരനും കഴിയുമെന്നും അയാൾ വിശ്വസിക്കുന്നു. ഫലമെന്തായിരിക്കും? തന്റെ ജീവിതത്തിലെ വരാനിരിക്കുന്ന നന്മ കാണാൻ കഴിയുന്നയാൾ, തന്റെ ഭാവി നന്മക്ക് അനുഗുണമായ ഒരു ജീവിത രീതി മുന്നോട്ട് വെക്കുമ്പോൾ അത് സ്വീകരിക്കാനും അയാൾ പറയുന്നവ ചെയ്യാനും അയാൾ തയ്യാറാവും. ദൈവദത്തവും ചൂഷണമുക്തവും മാനുഷിക നന്മക്ക് ഉതകുന്നതുമായ ധാർമികതയിൽ നിന്നുള്ള വ്യതിയാനങ്ങളാണ് ഇത്തരം ചൂഷണങ്ങളെല്ലാം. ഇവയുടെയെല്ലാം പര്യവസാനം ശിർക്ക് അഥവാ ദൈവത്തിൽ പങ്കു ചേർക്കലാണ്. ദൈവം ഇണയെ സ്നേഹിക്കാൻ പറഞ്ഞു. "എല്ലാം കാണുന്നു' എന്ന് ഒരു ഭക്തൻ വിശ്വസിക്കുന്ന മറ്റൊരു വ്യക്തി പറഞ്ഞു, "നിന്റെ ഇണ നിനക്ക്നാശം വരുത്തും, അവളെ ഉപേക്ഷിക്കുക...'' ഇവിടെ ദൈവിക നന്മ, ഭക്തന് തിന്മയായി പരിണമിച്ചതിന് കാരണമെന്താണ്? ദൈവത്തിന്റെ അദൃശ്യജ്ഞാനമെന്ന, എല്ലാം കാണുക എന്ന വിശേഷണത്തിൽ ഭക്തൻ പങ്കു ചേർത്തതാണ് ഇൗ ധാർമിക വ്യതിയാനത്തിന് കാരണം. ""ഒരു മനുഷ്യനെ കൊന്നാൽ ഭൂമിയിലെ മുഴുവൻ മനുഷ്യരേയും കൊന്നതിന് തുല്യമാണെന്ന്'' ക്വുർആൻ പറഞ്ഞു. അദൃശ്യജ്ഞാനമെന്ന, എല്ലാം കാണുക എന്ന വിശേഷണത്തിൽ ഭക്തൻ പങ്കു ചേർത്ത സാങ്കൽപിക ദൈവം, ദൈവദത്തമായ ധാർമിക വിധിയെ മറികടന്ന് പറഞ്ഞു: "നിന്റെ നിർഭാഗ്യങ്ങൾക്കെല്ലാം കാരണം ജ്യേഷ്ഠ സഹോദരന്റെ സാന്നിധ്യമാണ്. ശത്രു സംഹാരത്തിന് നടപടിയെടുക്കണം.' ഇവിടെ ഭക്തനിലെ ശിർക്കാണ്ധാർമിക വ്യതിയാനത്തിനും ചൂഷണത്തിനും നിദാനം.
"കൈയിൽ ചരട് കെട്ടുന്നത് മാതാവിനെ വ്യഭിചരിക്കുന്നതിനേക്കാളും നിരപരാധിയെ വധിക്കുന്നതിനേക്കാളും വലിയ തെറ്റാണോ' എന്ന് ഉപരിപ്ലവമായി ചോദിക്കാതെ, എന്താണ് ഇൗ ചരടിന്റെ പ്രത്യേകത എന്നൊന്ന് ചിന്തിച്ചിരുന്നെങ്കിൽ! കൈയിൽ കെട്ടുന്ന ഏലസ്സിന്, അല്ലെങ്കിൽ ചരടിന്, അതുമല്ലെങ്കിൽ അത് മന്ത്രിച്ച് ഉൗതി കെട്ടിക്കൊടുക്കുന്ന സിദ്ധന് കാര്യ കാരണ ബന്ധങ്ങൾക്ക് അതീതമായ കഴിവുണ്ടെന്നും അയാൾക്ക് അഭൗതികമായി തന്നെ സഹായിക്കാനും തന്നെ ഉപദ്രവിക്കാനും കഴിവുണ്ടെന്നുമുള്ള വിശ്വാസമാണ് ചരട് കെട്ടുന്ന മനുഷ്യന്റെ മനസ്സിലുള്ളത്. ഇൗ വിശ്വാസമാണ് അപകടം. ചരട് എന്ന ഒരു ഭൗതിക വസ്തു കൈയിൽ തൂങ്ങിക്കിടക്കുക എന്നതല്ല മറിച്ച് അതിന് പിറകിലെ വിശ്വാസമാണ് ഇസ് ലാമികമായി അതിനെ ശിർക്കാക്കുന്നത്. തന്റെ ജീവിതത്തിൽ കാര്യ കാരണ ബന്ധങ്ങൾക്ക് അതീതമായ സ്വാധീന ശക്തി മറ്റൊരാൾക്ക് ചെലുത്താൻ കഴിയും എന്ന് വിശ്വസിക്കുന്ന ആളുടെ സ്ഥിതി എന്തായിരിക്കും? ദൈവത്തിന് മാത്രമുള്ള കഴിവ് അയാൾ മറ്റൊരാൾക്ക് വകവച്ചു കൊടുക്കുന്നു. അഭൗതികമായ സിദ്ധിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരാൾ ഒരു ദിവസം ചരട് കെട്ടാൻ പറഞ്ഞാലയാളത് ചെയ്യുന്നുവെങ്കിൽ അടുത്ത ദിവസം ഒരു കുഞ്ഞിന്റെ കഴുത്തിൽ ചരട് കെട്ടി വലിക്കാൻ പറഞ്ഞാലും അയാൾ അതും ചെയ്യും. ഇങ്ങനെ എത്രയോ സംഭവങ്ങൾ ശിർക്ക് കാരണം സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നു. ഇത്തരം ധാർമികവും ആത്മീയവുമായ വ്യതിയാനങ്ങളുടെയെല്ലാം സ്രോതസ്സ്, ശിർക്കാണ്. അയാൾ വിശ്വസിക്കുന്നത് സിദ്ധന് അഭൗതികമായ ശക്തിയുണ്ട് എന്നാണ്. ദൈവത്തിനു മാത്രം കഴിയുന്ന ഒരു വിശേഷണത്തിൽ പങ്കു ചേർക്കുക വഴി തന്നിലുള്ള സർവ അധികാരവും - വിശിഷ്യാ ധാർമികമായ തീരുമാനത്തിനുള്ള അധികാരം - അയാൾ സ്വമേധയാ "ദൈവത്തിന്' നൽകുന്നു. നന്മകളേയും തിന്മകളേയും സംബന്ധിച്ച സങ്കൽപം മുഴുവൻ ഇവിടെ തകിടം മറിക്കപ്പെടുന്നു. അതിലെല്ലാം കൈകടത്താനുള്ള അഭൗതികമായ അവകാശം "ഭക്തൻ' സൃഷ്ടിക്ക് പങ്കുവെച്ചു കൊടുത്തതാണ് പ്രശ്നം. ഇൗ പ്രാർത്ഥനാ മനോഭാവം അഥവാ അങ്ങേയറ്റത്തെ താഴ്മയും വിനയവും ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ്. ദൈവത്തിൽ നിന്നേ ധാർമികത പ്രകാശിതമാവു, ദൈവേതരർ ധാർമികതയെ മലിനമാക്കുകയും വ്യതിയാനം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. ഫലമോ? നന്മകൾ തിന്മകളും തിന്മകൾ നന്മകളുമായി പരിണമിക്കുന്നു. അതല്ലെങ്കിൽ ഒരു കാര്യം ഒരു ദൈവത്തിന് നന്മയും മറ്റൊരു ദൈവത്തിന്്തിന്മയും ആയി മാറുന്നു. അപ്പോൾ നന്മ തിന്മകൾ കേവലം വ്യക്തിനിഷ്ഠമായ തിരഞ്ഞെടുപ്പുകളായി പരിണമിക്കുന്നു. വസ്തുനിഷ്ഠമായ നന്മയും തിന്മയും ഇല്ലാതെയാവുന്നു. മാതാവിനെ വ്യഭിചരിക്കുന്നുതും നിരപരാധിയെ വധിക്കുന്നതും വസ്തുനിഷ്ഠമായ തിന്മയല്ലാതെയാവുന്നു.
ദൈവത്തിന്റെ മാത്രമുള്ള വിശേഷണങ്ങൾ മറ്റുള്ളവർക്ക് വകവച്ച് കൊടുക്കുമ്പോൾ അവരും "ദൈവമായി' മാറുന്നു. അതോടെ അവർ കൽപ്പിക്കുന്നതെന്തും നന്മയും അവർ നിരോധിക്കുന്നതെന്തും തിന്മയുമായി മാറുന്നു. ധാർമികതയുടെ അടിത്തറയെ ശിർക്ക് മറികടക്കുകയാണെന്നും അത് ഏറ്റവും വലിയ തിന്മയാണെന്നും അൽപമൊന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു.
"സ്വന്തം അയൽവാസി തന്റെ ഉപദ്രവത്തിൽ നിന്ന് നിർഭയനാവുന്നത് വരെ ഒരാളും വിശ്വാസിയാവില്ല...' എന്ന് ദൈവത്തിൽ നിന്നുള്ള ധാർമിക നിയമമായി നബി (സ്വ) പഠിപ്പിച്ചു. എന്നാൽ ഇൗ ദൈവിക ധാർമികതക്ക് വിരുദ്ധമായി, ഒരു സിദ്ധൻ തന്റെ "ഭക്തന്റെ' മുമ്പിൽ ഒരു പദ്ധതി മുന്നോട്ടുവച്ചു എന്ന് കരുതുക. "നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങൾക്കും കാരണം അയൽവാസിയാണ് എന്നും അയാളെ നിഗ്രഹിക്കുകയും ഒാടിക്കുകയും ചെയ്യാതെ നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവില്ലെന്നും അയാളെ അഭൗതികമായി ഉപദ്രവിക്കാനുള്ള കർമങ്ങൾ ഞാൻ പഠിപ്പിച്ചു തരാമെന്നും' സിദ്ധൻ തന്നിൽ വിശ്വസിക്കുന്ന "ഭക്തനോട് ' പറഞ്ഞു എന്ന് കരുതുക. ഇൗ അഭിപ്രായത്തെ സ്വീകരിക്കാനും അയൽവാസിയെ ദ്രോഹിക്കാനും ആ സിദ്ധഭക്തനെ പ്രേരിപ്പിക്കുന്നതെന്താണ്?! ശിർക്ക് തന്നെ. ദൈവത്തിന് മാത്രം ഉടമപ്പെട്ട ശക്തി അല്ലെങ്കിൽ വിശേഷണം ആ ഭക്തൻ സിദ്ധനും പങ്കു വെച്ചു. കാര്യ കാരണ ബന്ധങ്ങൾക്ക് അതീതമായി അദൃശ്യ ഭാവി അറിയാനും അയൽവാസിയുടെ ഗൃഹാന്തരാളവും ഹൃദയാന്തരാളവും അറിയാനും സിദ്ധന് സാധിക്കുമെന്ന് ഭക്തൻ വിശ്വസിച്ചു. അയൽവാസിയെ കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായി ഉപദ്രവമേൽപ്പിച്ച് തന്നെ രക്ഷപ്പെടുത്താൻ സിദ്ധന് അല്ലെങ്കിൽ ജോൽസ്യന് സാധിക്കും എന്നും അയാൾ വിശ്വസിച്ചു. ഇതെല്ലാം ദൈവത്തിന്റെ മാത്രം കഴിവുകളാണല്ലൊ. ക്വുർആൻ പറഞ്ഞു:
""പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങൾ എന്നാണ് ഉയിർത്തെഴുന്നേൽപിക്കപ്പെടുക എന്നും അവർക്കറിയില്ല.'' (ക്വുർആൻ: 27:26)
""അവന്ന് (ദൈവത്തിന് ) പുറമെ പല ആരാധ്യരെയും അവർ സ്വീകരിച്ചിരിക്കുന്നു. അവർ (ആരാധ്യർ?) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവർ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങൾക്ക് തന്നെ ഉപദ്രവമോ ഉപകാരമോ അവർ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിർത്തെഴുന്നേൽപിനെയോ അവർ അധീനപ്പെടുത്തുന്നില്ല.'' (ക്വുർആൻ: 25:3)
അല്ലാഹുവിൽ പങ്കുചേർക്കുക വഴി ധാർമിക വിധികൾ മനുഷ്യർക്ക് സ്വയം കൈയാളാനും തിന്മകളെ നന്മയാക്കാനുമുള്ള അവകാശമാണ് ഒരു മുശ്രിക്, ദൈവേതരർക്ക് നൽകുന്നത്. ധാർമികവും ആത്മീയവുമായ അരക്ഷിതാവസ്ഥയിലേക്കാണ് ശിർക്ക് ഒരാളെ എത്തിക്കുക. അപ്പോൾ പിന്നെ ശിർക്ക് തന്നെയല്ലേ ഏറ്റവും വലിയ വ്യതിചലനവും വ്യതിയാനവും?! നന്മ തിന്മകൾ നിശ്ചയിക്കാനുള്ള അവകാശവും